2012 സെപ്റ്റംബർ 21, വെള്ളിയാഴ്‌ച

2012 സെപ്റ്റംബർ 17, തിങ്കളാഴ്‌ച

2012 സെപ്റ്റംബർ 9, ഞായറാഴ്‌ച

2012 ഓഗസ്റ്റ് 27, തിങ്കളാഴ്‌ച

'എമെര്‍ജിംഗ് കേരള'യ്ക്ക് ജനകീയ ബദല്‍...

'എമെര്‍ജിംഗ് കേരള ' കേരളത്തിന്റെ പ്രകൃതി വിഭവങ്ങളും പൊതുമുതലും സ്വകാര്യ 'സംരംഭകര്‍ക്ക്' തീറെഴുതുവാനുള്ള മാമാങ്കം. നമ്മുടെ പ്രകൃതിവിഭവ ഉറവിടങ്ങളെ തകര്‍ക്കാത്ത, ഇവിടത്തെ മണ്ണിനെയും മനുഷ്യരേയും സ്നേഹിക്കുന്ന, തൊഴിലും ഉദ്പാദനവളര്‍ച്ചയും സാധ്യമാക്കുന്ന വികസനപരിപാടിയാണ് നമുക്കുവേണ്ടത്.
'എമെര്‍ജിംഗ് കേരള 'യ്ക്ക് ജനകീയ ബദല്‍ എന്ന മുദ്രാവാക്യമുയര്‍ത്തി സെപ്തംബര്‍ 8 ന് തൃശൂരില്‍ സംഘടിപ്പിക്കുന്ന ജനകീയ കൂട്ടായ്മ പ്രൊഫ. പ്രഭാത് പട്നായിക് ഉദ്ഘാടനം ചെയ്യും.
കൂട്ടായ്മയില്‍ കരുനാഗപ്പള്ളി മേഖലയുടെ 15 പ്രതിനിധികള്‍ പങ്കെടുക്കും.

2012 ഓഗസ്റ്റ് 11, ശനിയാഴ്‌ച

ഐ ടി യുടെ അറിവരങ്ങ്

അഡ്വ. ടി കെ സുജിത് ക്ലാസെടുക്കുന്നു 
മേഖലാ ഐ ടി സബ് കമ്മിറ്റി സംഘടിപ്പിച്ച ഐ ടി പാഠശാല 2012 പ്രവര്‍ത്തകര്‍ക്ക് നൂതന അനുഭവമായി. ഐ ടി രംഗത്തെ സാധ്യതകള്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഉപയുക്തമാക്കാനുള്ള ക്ലാസും പരിശീലനവുമാണ്‌ പാഠശാലയില്‍ അജണ്ടയായി ചേര്‍ത്തിരുന്നത്. ആഗസ്റ്റ്‌ 11 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച പാഠശാല വൈകിട്ട് 4 മണി വരെ തുടര്‍ന്നു.  പരിഷത്ത് സംസ്‌ഥാന ഐ ടി സബ്കമ്മിറ്റി മുന്‍ കണ്‍വീനര്‍ അഡ്വ. ടി കെ സുജിത് പാഠശാലയ്ക്ക് നേത്രത്വം നല്‍കി. സ്വതന്ത്ര സോഫ്റ്വേയര്‍, മലയാളം കമ്പ്യൂട്ടിംഗ് എന്നിവയെക്കുറിച്ച് ക്ലാസുകള്‍ എടുത്തു. വിക്കിപീഡിയ, പരിഷത്ത് വിക്കി വെബ്‌, സോഷ്യല്‍ മീഡിയ എന്നിവയെ പ്രവര്‍ത്തകര്‍ക്ക് പരിചയപ്പെടുത്തി.
പാഠശാലയിലെ പങ്കാളികള്‍ 
മരുതൂര്‍ക്കുളങ്ങര യൂനിറ്റ് പാഠശാലയ്ക്ക് ആതിഥ്യം വഹിച്ചു. പരിഷത്ത് വിക്കി വെബ്‌സൈറ്റില്‍ യൂണിറ്റിന്റെ പേജ് രൂപീകരിച്ചുകൊണ്ട് പ്രവര്‍ത്തകര്‍ 'വിക്കി എഴുത്ത് ' പരിശീലിച്ചു. 
പാഠശാലയിലെ പങ്കാളികള്‍ പരിശീലനത്തില്‍ 
മേഖലയിലെ എല്ലാ യൂനിടുകളുടെയും ചരിത്രം തയാറാക്കി പരിഷത്ത് വിക്കിയില്‍ ഉള്‍പ്പെടുത്താന്‍ പാഠശാലയില്‍ തീരുമാനമായി. മേഖലാ കമ്മിറ്റി അംഗങ്ങളും യൂനിറ്റ് ഭാരവാഹികളും ഉള്‍പ്പെടെ 28 പേര്‍ പങ്കെടുത്തു. 

2012 ജൂലൈ 5, വ്യാഴാഴ്‌ച

പോരാട്ടത്തിന്റെ വിജയഗാഥകള്‍...

ചന്തക്കായല്‍ നികത്തലിനെതിരായ
സമരത്തിന്റെ വിജയത്തില്‍ മേഖലാ കമ്മിറ്റി
പ്രസിദ്ധീകരിച്ച പോസ്റ്റര്‍ 

2012 ജൂലൈ 1, ഞായറാഴ്‌ച

പള്ളിക്കലാര്‍: നികത്തപ്പെട്ട കായല്‍ ജനകീയ പ്രക്ഷോഭത്തിലൂടെ പുനസൃഷ്ടിക്കുന്നു..



പള്ളിക്കലാറിലെ ബോട്ട് ജെട്ടി നികത്തിയ നിലയില്‍ 


Z£nWtIcf¯n ]¯\wXn«, Be¸pg, sImÃw PnÃIfneqsS HgpIp¶ Hcp sNdp\ZnbmWv ]Ån¡emdv. thWw asämcp tIcfw hnIk\ Iym¼bnsâ `mKambn Icp\mK¸Ån taJe GsäSp¯Xv ]Ån¡emÀ ]T\ambncp¶p.

\ZnbneqsS k©cn¨p t\cn«p \S¯nb hnhctiJcWw, \ZnbpsS DZv`hw tXSnbpÅ bm{X, \ZoXocs¯ P\kwhmZ§Ä F¶nhbneqsS Ncn{X]gaIsf Xncp¯nb ]e Is­ണ്ട¯epIfpw \S¯m³ Ignªp. \ZnbpsS ]X\{]tZiamb N´¡mben Hgp¡ns\t¸mepw XSªpsImണ്ട­­v hfÀ¶v \ndª 'It_mw_ AIzm«n¡' F¶ ]mbÂhyqlw DbÀ¯p¶ KpcpXcamb ]cnkvYnXn {]XymLmXhpw sNfnsbSp¸p aqew 40 ASnbntesd BgapÅXmbn amdnb Xocs¯ ]mStiJcw \ZoKXnsb¯s¶ amänadn¨Xpw KuchXcamb CSs]S Bhiys¸Sp¶ hnjb§fmbncp¶p.

'thWw asämcp tIcfw' Iym¼bnsâ `mKambn \S¯nb kwkvYm\ ]Zbm{X Icp\mK¸Ånbn F¯pt¼mÄ ]T\¯nsâ {]mYanI dnt¸mÀ«v Xbmdmbn. PmYmkzoIcW NS§n h¨v Icp\mK¸Ån FwFÂF {io. kn ZnhmIc³ PmYmIym]vä\v dnt¸mÀ«v ssIamdn. dnt¸mÀ«nsâ ]IÀ¸v FwFÂFbv¡pw am[ya§Ä¡pw \ÂIn. AXnse hnhc§Ä am[ya§Ä {]m[m\yt¯msS {]kn²oIcn¨p. e`yamb hnhc§Ä DÄs¸Sp¯n 'Pm{KX' F¶ t]cn taJem I½nän k¹nsaâv {]kn²oIcn¨p. A§s\ ]Ån¡emÀ P\{i²bn h¶p. Xoc¯v cണ്ട­­v kwc£W kanXnIÄ cq]w sImണ്ട­­p.

Cu L«¯n tZiob Pe]mXbpsS ^oUÀ I\memb h«¡mbÂ, It¶än¡mbÂ, N´¡mb F¶nh s{UUvPnwKv \S¯n Bgw Iq«m³ Pehn`hhIp¸n\p IognepÅ C³emâv \mhntKj³ hn`mKw ]²Xnbn«ncp¶p. C§s\ s{UUvPnwKneqsS e`n¡p¶ a®v D]tbmKn¨v N´¡mben ]gb t_m«v sP«n DÄs¸sSbpÅ `mKw \nI¯m³ \Kck` ]²Xnbn«p. C§s\ e`n¡p¶ `qan hnIk\{]hÀ¯\§Ä¡v hn\ntbmKn¡psa¶v {]Jym]n¨p. Imbente¡v h¶ptNcp¶ ]mtämen tXmSnsâ apJhpw t_m«v sP«nbpw AtXmsS ASªpt]mIpsa¶Xv AhÀ ]cnKWn¨tXbnÃ. Nne kzImcy`qan DSaIfpsSbpw `qam^nbbptSbpw Xmev]cy§Ä ssItbä¯n\p ]n¶n kv]jvSambncp¶p.

KpcpXcamb ]mcnkvYnXnI {]XymLmXw DbÀ¯p¶ Cu \o¡¯n \n¶pw \Kck` ]n·mdWsa¶v ]cnj¯v taJemI½nän Bhiys¸«p.

2012 ജൂൺ 6, ബുധനാഴ്‌ച

ഹരിതഭാവിയിലേക്ക്...


ആയിരംതെങ്ങിലെ കണ്ടല്‍വനക്കാഴ്ച 

പുതുമയാര്‍ന്ന  ഒരു പ്രവര്‍ത്തനത്തോടെയാണ് ഇത്തവണ ലോകപരിസര ദിനത്തെ മേഖല വരവേറ്റത്. ബാലവേദികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 25 കുട്ടികളുടെ ഹരിതസംഘ രൂപീകരണം ജൂണ്‍ 3 ഞായറാഴ്ച നടന്നു. ഈ സംഘം പ്രവര്‍ത്തകരോടൊപ്പം ആയിരംതെങ്ങ് കണ്ടല്‍വനപ്രദേശം സന്ദര്‍ശിച്ചു. ദക്ഷിണകേരളത്തിലെ ഏറ്റവും സമൃദ്ധമായ കണ്ടല്‍ ശേഖരമാണ് ആയിരംതെങ്ങ് കണ്ടല്‍ പ്രദേശം. ഭൂമിശാസ്ത്രപരമായി കരുനാഗപ്പള്ളി മേഖലയില്‍ നിന്നും വേറിട്ട്‌നില്‍ക്കുന്ന ഈ പ്രദേശം മേഖലയുടെ റവന്യൂ അതിര്‍ത്തിയിലാണെന്ന വസ്തുത കുട്ടികളില്‍ കൌതുകം ജനിപ്പിച്ചു.
പഠനസംഘത്തിന്റെ യാത്ര 


കണ്ടല്‍ചെടികളുടെ വിവിധ ഇനങ്ങളും ശാസ്ത്രീയനാമവും കുട്ടികള്‍ക്ക് പരിചയപ്പെടുത്തുവാനും അവയുടെ പ്രസക്തിയെക്കുറിച്ച്  സവിസ്തരം പ്രതിപാദിക്കുവാനും ജില്ലാ പരിസര വിഷയസമിതി കണ്‍വീനര്‍ വി. കെ. മധുസൂദനന്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു. 
ശ്രീ. വി കെ മധുസൂദനന്‍ കണ്ടല്‍സസ്യങ്ങളെ പരിചയപ്പെടുത്തുന്നു 
തുടര്‍ന്ന് സാന്ത്വനതീരം അങ്കണത്തില്‍ വച്ച് പരിസരദിനക്ലാസ് എടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് എസ് രാജശേഖര വാര്യര്‍, മുന്‍മേഖലാ പ്രസിഡന്റ് എന്‍ സുരേന്ദ്രന്‍ എന്നിവരും സംസാരിച്ചു.
Add caption
അഴീക്കല്‍ തീരം, ഹാര്‍ബര്‍ എന്നിവയും സംഘം സന്ദര്‍ശിച്ചു.

2012 ജനുവരി 26, വ്യാഴാഴ്‌ച

പുഴയൊഴുകും വഴി തേടി..

പുഴയുടെ വഴിതേടിയുള്ള യാത്ര
പുഴപഠനത്തിലെ അവിസ്മരണീയമായ അനുഭവമാണ്.
ക്ഷമയും സ്ഥിരോത്സാഹവും
ഒട്ടൊരു സാഹസികതയും കൈമുതലാക്കിയുള്ള യാത്ര..
ഭൂപടങ്ങള്‍ വരച്ചിട്ട നദീഗതിയില്‍
കാലം വരുത്തിയ ഭേതഗതികള്‍
യാത്ര ദുഷ്കരമാക്കും.
ലാഭാര്‍ത്തി പൂണ്ട മനുഷ്യന്റെ കൈകള്‍
ഭൂതലത്തെ മാറ്റി മറിക്കുമ്പോള്‍
പ്രഭവസ്ഥാനവും പോഷകവഴികളും നഷ്ടപ്പെടുന്ന പുഴ
അതിജീവനത്തിന്റെ പുതുവഴികള്‍ തേടുകയാണ്..


പള്ളിക്കലാറിന്റെ പ്രഭവസ്ഥാനം കണ്ടെത്തുവാന്‍
പഠനസംഘം നടത്തിയ യാത്രാവഴികളിലൂടെ..
പള്ളിക്കലാറിന്റെ പ്രഭവസ്ഥാനം തേടിയുള്ള അന്വേഷണയാത്ര
കൊടുമണ്‍ പ്ലാന്റെഷനിലൂടെ
പുഴയുടെ ഒന്നാം പ്രധാന ശാഖ
കൊടുമണില്‍ നിന്ന് ഒഴുകിതുടങ്ങുന്നു;
റബര്‍ തോട്ടമായി മാറിയ പഴയ നെല്‍വയലില്‍ നിന്ന്..

രണ്ടാം ശാഖ നെടുമണ്ണില്‍ നിന്ന് ഉറവ പൊട്ടുന്നു...

പ്രധാന കൈവഴികള്‍
ഏഴംകുളം ജംക്ഷന് സമീപം ഒത്തുചേരുന്നു
കൈവഴികള്‍ ഒത്തുചേര്‍ന്നു ഒഴുകുമ്പോള്‍
പള്ളിക്കലാര്‍ നദീരൂപത്തിലേക്ക്..

ആനയടി പാലത്തില്‍ നിന്നുള്ള കാഴ്ച

2012 ജനുവരി 23, തിങ്കളാഴ്‌ച

മറ്റൊരു കേരളത്തിന്റെ മാറ്റൊലി..

പദയാത്രാ സ്വീകരണം ശ്രീ. സി ദിവാകരന്‍ എം എല്‍ എ  ഉദ്ഘാടനം ചെയ്യുന്നു 
സ്വീകരണത്തിന് എത്തിയ പൌരാവലി 
പള്ളിക്കലാര്‍ പഠനം: പാനല്‍ പ്രദര്‍ശനം 
മറുപടി പ്രസംഗം: പ്രൊഫ: ടി പി കുഞ്ഞിക്കണ്ണന്‍ (ജാഥാ ക്യാപ്ടന്‍ )
"വഴി തെറ്റിയെന്നു തോന്നുന്നു, തിരിച്ചുപോക്ക-
നുവദിക്കില്ലീ മഹായാത്രയില്‍;
ഇനി വയ്ക്കുമോരോ പദത്തിനും ദിശ വേറെ-
യാക്കാം, പുതുക്കാം, വഴി തിരുത്താം.."

മറ്റൊരു കേരളത്തിന്റെ മാറ്റൊലിയുമായി എത്തിയ തെക്കന്‍ മേഖലാ പദയാത്രയ്ക്ക് കരുനാഗപ്പള്ളിയില്‍ സമുചിതമായ വരവേല്‍പ്പ് നല്‍കി. മുന്‍ മന്ത്രി ശ്രീ സി ദിവാകരന്‍ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിടന്റ്റ് എന്‍  സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പരിഷത്ത് കേന്ദ്ര നിര്‍വാഹക സമിതിയംഗം ജോജി കൂട്ടുമ്മേല്‍ അമുഖാവതരണം നടത്തി. തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിടന്റ്റ് എല്‍ ഷൈലജ ആശംസ അര്‍പ്പിച്ചു. ജാഥ ക്യാപ്ടന്‍ പ്രൊഫ: ടി പി കുഞ്ഞിക്കണ്ണന്‍ മറുപടി പ്രസംഗം നടത്തി.
'വേണം മറ്റൊരു കേരളം' ക്യാമ്പയിന്റെ ഭാഗമായി മേഖല നടത്തിയ 'പള്ളിക്കലാര്‍-വട്ടക്കായല്‍' പഠനത്തിന്റെ കരടു റിപ്പോര്ട് ജാഥ ക്യാപ്ടന് സമര്‍പ്പിച്ചു. പഠന സംഘത്തിനു നേത്രത്വം നല്‍കിയ ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയരക്ടര്‍ കെ ജെ പ്രസന്നകുമാര്‍, റിമോട്ട് സെന്‍സിംഗ് എജെന്സിയിലെ സയന്റിസ്റ്റ് ഡോ. എന്‍ സി അനില്‍കുമാര്‍ എന്നിവര്‍ പഠനനുഭവങ്ങള്‍ പങ്കുവച്ചു. പഠന വിവരങ്ങളും ലേഖനങ്ങളും ഉള്‍ക്കൊള്ളിച്ചു മേഖല തയാറാക്കിയ "ജാഗ്രത" എന്ന ബഹുവര്‍ണ്ണ സപ്ലിമെന്റ് യോഗത്തില്‍ പ്രകാശനം ചെയ്തു.
ക്യാമ്പയിന്‍ കമ്മിറ്റി കണ്വീനര്‍ കെ ജി ശിവപ്രസാദ് സ്വാഗതവും പഠന സമിതി കണ്വീനര്‍ സി ശിവന്‍ കൃതജ്ഞതയും രേഖപ്പെടുത്തി.